Sunday, August 28, 2011





  1.  സര്‍വൈശ്വര്യം ഷോഗണിലൂടെ



കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമാണ് കുറിക്കമ്പനികളുടെ സ്വന്തം നാടായ തൃശൂരിനുള്ളത്.ചെറുതും വലുതുമായി തൃശൂരിലുള്ള  നൂറുകണക്കിന് കുറിക്കമ്പനികളുടെ  ചെറു നിക്ഷേപങ്ങളുടെ തണലില്‍ ജീവിതം പച്ചപിടിപ്പിച്ച ജീവിതങ്ങളേറെയുണ്ടിവിടെ.കാലങ്ങളേറെയായീട്ടും അവ ഇന്നും നിലനില്‍ക്കുന്നുവെന്നതുതന്നെ അവയുടെ വിശ്വാസ്യതക്ക് മാറ്റുകൂട്ടുന്നു.അത്തരം കുറിക്കമ്പനികളുടെ പട്ടികയില്‍ മുന്‍നിരയിലാണ് തൃശൂര്‍ പള്ളിക്കുളം റോഡിലെ ഷോഗണ്‍ കുറീസ് പ്രൈവറ്റ് ലിമിറ്റഡ്.1998 ല്‍ ബിസിനസ് മേഖലയിലെ 20 പേര്‍ ചേര്‍ന്ന് തുടങ്ങിയ കുറിക്കമ്പിനി 13 വര്‍ഷത്തിന് ശേഷവും പുതുകുറികളുമായി സജീവമാണ്.ബാങ്കുകളുടെ കര്‍ശന വ്യവസ്ഥകളുടെ നൂലാമാലകളില്ലാതെ ലളിത വ്യവസ്ഥയില്‍ വായ്പ ലഭ്യമാക്കുകയെന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം.
തൃശൂരുകാരുടെ മനസ് കുറിക്കമ്പനികള്‍ക്കൊപ്പം തന്നെയാണ് തെളിയിക്കുന്നതാണ് ഷോഗന്റെ വിജയഗാഥ.13 വര്‍ഷം, 57 കുറികള്‍, 20,000 കസ്റ്റമേഴ്സ്. സാധാരണ കുറിക്കമ്പനികള്‍ക്ക് അത്ര എളുപ്പത്തില്‍ നേടിയെടുക്കാവുന്നതല്ല ഈ നേട്ടം.ഇതേ ആത്മവിശ്വാസമാണ്  57 ാമത് കുറി മെയ് 11ന് പുറത്തിറക്കാന്‍  കമ്പനിക്ക് പ്രചോദനമായതും. നിക്ഷേപകര്‍ക്ക് സുവര്‍ണകാലം സമ്മാനിച്ച് സമൃദ്ധി,സൌഭാഗ്യം കുറികളാണ് ഇക്കഴിഞ്ഞ ദിവസം നിക്ഷേപകര്‍ക്കായി സമര്‍പ്പിച്ചത്.
വിശ്വാസ്യത പിന്നെ കൃത്യമായ ഫോളോ അപ്പിന്റെ നേട്ടം-തങ്ങളുടെ നേട്ടത്തെ  ചെയര്‍മാന്‍ ജോയ് ചിരിയന്‍കണ്ടത്തും മാനേജിങ് ഡയരക്ടര്‍ എം.എ സേതുമാധവനും വിലയിരുത്തുന്നത് ഇങ്ങനെയാണ്.ദിവസ കലക്ഷന്‍ സംവിധാനം, ചെറിയ സംഖ്യയുടെ പ്രതിദിന അടവ്. ബിസിനസ് മേഖലയിലുള്ളവരെ ഷോഗണുമായി അടുപ്പിക്കുന്നത് ഇവയാണ്.കുറികള്‍ വിളിച്ചാല്‍ അഡ്വാന്‍സ്പേയ്മെന്റ് സംവിധാനമാണിവിടെ.അതിനാല്‍ മറ്റു കുറികളെ അപേക്ഷിച്ച് തുക വളരെ പെട്ടന്ന് കസ്റ്റമറുടെ കൈകളിലെത്തും.സെക്യൂരിറ്റി നിക്ഷേപമായി വലിയ തുക അടക്കേണ്ട ആവശ്യമില്ല.
നിലവില്‍ 18 ഡയരക്ടര്‍മാരുണ്ട് ഷോഗണ്.ചെയര്‍മാന്‍ ജോയ് ചിരിയന്‍ കണ്ടത്ത്, മാനേജിങ് ഡയരക്ടര്‍ എം.എ സേതുമാധവന്‍, ഡപ്യൂട്ടി ചെയര്‍മാന്‍ ജോണ്‍സന്‍ പുലിക്കോട്ടില്‍, ഡയരക്ടര്‍ ബോര്‍ഡംഗങ്ങളായ ജോണ്‍സന്‍ തോട്ടാന്‍, പി.കെ.സൈമണ്‍, ജോണ്‍സന്‍ ആന്റണി, കെ.എം.ഡേവിസ്, പി.എ.തോമസ്, തോമസ് മാത്യൂ,സി.ഐ.റോയ്,ഇ.എം. ഉണ്ണികൃഷ്ണന്‍, സി.രാമചന്ദ്രന്‍, ജോസ് ഫ്രാന്‍സിസ്, എ.ഉണ്ണികൃഷ്ണന്‍,ജാക്സന്‍ ജോസഫ്, ജോസ് പോള്‍,മൈക്കിള്‍ ജോര്‍ജ്,ഇ.ഡി.ജോര്‍ജ് എന്നിവരാണ് സാരഥികള്‍.വ്യത്യസ്ത മേഖലയിലുള്ളവരാണ് കമ്പനിയുടെ അമരക്കാര്‍ .അതിനാല്‍ ഉപഭോക്താക്കളെ കിട്ടാന്‍ പ്രയാസമുണ്ടാകാറില്ല.  കുറിയില്‍ ചേരാനെത്തുന്നവരുടെ ഒരോ മുഖവും പരിചമുള്ളവരാണ് .അതിനാല്‍ തിരിച്ചടവില്‍ തെറ്റുവരാറില്ല.ചേരുന്ന ഓരോ വ്യക്തിയുമായും ബന്ധം സ്ഥാപിക്കാന്‍ ഷോഗണ്‍ ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താറുണ്ട്.
വലിയ തുകയാണ് ടാക്സ് ഇനത്തില്‍ കുറിക്കമ്പനികള്‍ പ്രതിവര്‍ഷം സര്‍ക്കാരിലേക്ക് ഒടുക്കുന്നത്.സര്‍ക്കാര്‍ പ്രൈവറ്റ് മേഖലയിലെ സാമ്പത്തിക സ്ഥാപനങ്ങളെ സഹായിക്കുന്ന സമീപനം ഉണ്ടാകണമെന്നാണ് മാനേജിങ് ഡയരക്ടര്‍ സേതുമാധവന്റെ അഭിപ്രായം.കുറികളില്‍ പ്രോല്‍സാഹനമായി നല്‍കുന്ന സമ്മാനങ്ങളില്‍ നല്‍കുന്ന ടി.ഡി.എസ് നിരക്ക് കുറക്കണം.നിലവില്‍ 30 ശതമാണ് ടി.ഡി.എസ്. -അദ്ദേഹം പറഞ്ഞു.
15 ജീവനക്കാരുടെ ആത്മാര്‍ഥ സേവനവും ഷോഗണ് കൂട്ടായുണ്ട്.ബിസിനസ്കാര്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെ ഉപഭോക്താക്കളായുണ്ട്.ദീര്‍ഘകാല കുറികളിലും ദിന അടവുകളിലുമാണ് ബിസിനസുകാരുടെ താല്‍പര്യം.പ്രതിമാസ , ഷോര്‍ട്ട് ടേം കുറികളിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെയും, ഷോപ്പ് ജീവനക്കാരുടെയും താല്‍പര്യം.ഷോര്‍ട്ട് ടേം കുറിയെ താല്‍പര്യപ്പെടുന്നവരാണ് 75 ശതമാനം പേരും.
ദിവസ അടവ്, ആഴ്ച അടവ് , മാസ അടവ് എന്നിങ്ങനെയുള്ള കുറികളുണ്ട്.പ്രതിമാസം 3000 മുതല്‍ 5000 വരെ അടവുള്ള കുറികളുണ്ട്.സാധാരണക്കാര്‍ ഏറെ അടവുള്ള കുറിയാണിത്.അവര്‍ക്ക് താങ്ങാവുന്നതാണിവയെന്നതാണ് പ്രത്യേകത.നഗരാതിര്‍ത്തിക്കുള്ളിലുള്ളവരാണ് കസ്റ്റമേഴ്സ് അധികവും .അതിനാല്‍ അവരെ തേടിപ്പിടിച്ചെത്തുകയെന്നത് ബുദ്ധിമുട്ടില്ല.കൂടാതെ ഡെയ്ലി കലക്ഷന്‍ ഏജന്റുമാരും കമ്പനിക്കുണ്ട്.
അടവ് തെറ്റി കമ്പനിക്ക് ബാധ്യത വരുത്തുന്ന സംഭവങ്ങള്‍ ഷോഗണ് അന്യം. അടവ് തെറ്റാതെ കൃത്യമായി തുക അടക്കുന്നവരാണ് കമ്പനിയുടെ ഉപഭോക്താക്കളെന്ന് കമ്പനി ചെയര്‍മാന്‍  ജോയ് ചിരിയന്‍കണ്ടത്ത് വ്യക്തമാക്കി.ഒരു ശതമാനം പോലും ഡിഫോള്‍ട്ട് വരാറില്ല.പല കുറിക്കമ്പനികളും ഉപഭോക്താക്കള്‍ക്കെതിരെ നിയമനടപടിയില്‍ അഭയം തേടേണ്ടി വരാറുണ്ട്.ഷോഗണ് അത്തരം അവസ്ഥ വന്നിട്ടില്ല , വരികയുമില്ല.അത്രമാത്രം ശ്രദ്ധ കമ്പനി കസ്റ്റമേഴ്സിനെ തെരഞ്ഞെടുക്കുന്നതില്‍ പുലര്‍ത്താറുണ്ട്-അദ്ദേഹം പറഞ്ഞു. 'ലളിതമായ സമ്പാദ്യം ഭദ്രമായ കൈകളില്‍' എന്നതാണ് ഷോഗണിന്റെ മുദ്രാവാക്യം.മെയ് 11നിറങ്ങിയ സമൃദ്ധികുറിയില്‍ തവണ സംഖ്യകള്‍ 1000,3000 രൂപയിലുള്ളതാണ്. 1000 രൂപാ തവണ സംഖ്യയുള്ളതില്‍ 84 തവണകള്‍.75,000 രുപയാണ് പ്രൈസ്.ബൈക്ക് നറുക്കെടുപ്പിലൂടെ പ്രോല്‍സാഹനമായി നേടാന്‍ അവസരവുമൊരുക്കുന്നു.ഒന്നര ലക്ഷം പ്രൈസില്‍ 3000 രൂപയുടെ തവണ സംഖ്യയുടെ കുറിയില്‍ പ്രോല്‍സാഹനമായി നറുക്കെടുപ്പിലൂടെ ഷെവര്‍ലേ കാര്‍ സ്വന്തമാക്കാന്‍ അവരസരവുമൊരുക്കുന്നു.55 തവണകളിലായാണ് കുറി.കുറിയുടെ വിശദാംശങ്ങള്‍ 0487 2424175,2441472 നമ്പറുകളില്‍ ലഭിക്കും.











No comments:

Post a Comment