Sunday, August 28, 2011


ഇന്നലെകളെ തിരിച്ചുപിടിക്കാം, ഈഡന്‍ വില്ലാസിലൂടെ
വാര്‍ധക്യം സ്വാതന്ത്യ്രത്തിന്റെതാണ്.ബാധ്യതകളൊഴിഞ്ഞ് ടെന്‍ഷനുകളില്ലാത്ത ജീവിത സായാഹ്നം.ഒരേ മനസും , ചുറ്റും ഒരേ അഭിരുചികളുമുള്ള ഒരു പറ്റം സൌഹൃദങ്ങള്‍.അതും ശാന്തസുന്ദരമായ അന്തരീഷത്തില്‍.ആരും കൊതിക്കുന്ന വാര്‍ധക്യ ജീവിതം.ജീവിതത്തിന്റെ നൈരന്തര്യ ടെന്‍ഷനുകളില്‍ നിന്നം വിദൂരമായ ആ സ്വപ്നം ഇനിയും നിങ്ങളില്‍ നിന്നകലെയല്ല.ഭാരതക്ഷേമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ പ്രൊജക്റ്റുകളിലൊന്നായ 'ഈഡന്‍ വില്ലാസ് 'നിങ്ങളുടെ ആ സ്വപ്നം കൈകളിലെത്തിക്കുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജ്, ആരോഗ്യ സര്‍വകലാശാല എന്നിവക്ക് സമീപം ആര്യമ്പാടത്ത് സ്വപ്ന ഭവനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു.65 വയസിന് മേല്‍ പ്രായമുള്ള വ്യക്തിക്കോ, ദമ്പതികള്‍ക്കോ ആയി സര്‍വ സൌകര്യങ്ങളോട് കൂടിയ കോട്ടേജുകളാണ്കാത്തിരിക്കുന്നത്.440 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ബെഡ് റൂം,ഡൈനിങ് റൂം/ലിവിങ് റൂമോടു കൂടിയ അത്യന്താധുനിക സൌകര്യങ്ങളുള്ള പാര്‍പ്പിടങ്ങളാണിവ.ഇരട്ട ബെഡ്റൂമുകളോടെ 635 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലും, 1015 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുമായി മനോഹരങ്ങളായ മറ്റു രണ്ടുതരം കോട്ടേജുകളും തയ്യാറായിക്കഴിഞ്ഞു.
സ്വാദിഷ്ടമായ ഭക്ഷണം, വിനോദയാത്ര, ഔട്ടിങ്, കലാ-കായിക വിനോദങ്ങള്‍, വായനാ സൌകര്യങ്ങള്‍ എന്നു വേണ്ട ഹൃദ്യമായ ഒട്ടനവധി അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ആരോഗ്യ പരിശോധനയും,അസുഖങ്ങള്‍ക്ക് ചികില്‍സാ സൌകര്യവും ഒരുക്കുന്നു.ബി.പി, ബനുഡ്-യൂറിന്‍ പരിശോധന രണ്ടാഴ്ചയിലൊരിക്കലും കൊളസ്ട്രോള്‍ പരിശോധന പ്രതിമാസവും ഉറപ്പു നല്‍കുന്നു.
ഇഷ്ടത്തിനനുസരിച്ച് വെജിറ്റേറിയന്‍ ,നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണം,വൃത്തിയുള്ള ജീവിതാന്തരീക്ഷം,ഇന്റര്‍നെറ്റ് ഉ
ള്‍പ്പെടെ അത്യന്താധുനിക സംവിധാനങ്ങള്‍, റഫ്രിജറേറ്റര്‍ ഉള്‍പ്പെടെ ജീവിത സൌകര്യങ്ങള്‍ 'വില്ല'യിലുണ്ടാകും.
ഇനി മടിച്ചു നില്‍ക്കണ്ട. തിരിച്ച് ലഭിക്കാവുന്ന ആറ് ലക്ഷം രൂപ, രണ്ട് ലക്ഷം രൂപ  ഡൊണേഷന്‍ എന്നിവ മാത്രമാണ് സ്വപ്ന സൌകര്യം സ്വന്തമാക്കാന്‍ വേണ്ടത്..അപേക്ഷാ ഫോമുകള്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡിലെ ഭാരതക്ഷേമം ബിള്‍ഡിങ്സിലെ കമ്പനി ഓഫീസില്‍ നിന്ന് ലഭിക്കും.ഫോണ്‍:0487-2330464,2339464.
സ്വപ്ന സാക്ഷാല്‍ക്കാരത്തിന് പണം പ്രശ്നമാറില്ല. എങ്കിലും നിങ്ങള്‍ക്ക് ലക്ഷ്യം കൈയെത്തിപ്പിടിക്കാന്‍ ഭാരതക്ഷേമം നിങ്ങളെ സഹായിക്കുന്നു. 50-55 വയസ് പ്രായമുള്ളവരാണ് നിങ്ങളെങ്കില്‍ കമ്പനിയുടെ ചിട്ടി വഴി 12 വര്‍ഷം കൊണ്ട് കോട്ടേജുകള്‍ സ്വന്തമാക്കാം. ഇതിനായി പ്രത്യേക പദ്ധതി കമ്പനി ഒരുക്കിക്കഴിഞ്ഞു.
വാര്‍ധക്യത്തെ  നിരാശക്കും രോഗങ്ങള്‍ക്കും,ടെന്‍ഷനുകള്‍ക്കും വിട്ടുകൊടുക്കരുത്.നമുക്കാവശ്യം  ഒരു തിരിച്ചു പോക്കാണ്. ഇന്നലെകളിലെ സൌഹൃദങ്ങളിലേക്ക്, ഇന്നലെകളിലെ ഓര്‍മകളിലേക്ക്, എന്നും കൂടെയുള്ള കൈത്താങ്ങുകളുടെ സാന്ത്വനത്തിലേക്ക്, ഒരേ ഗാനവും,ഒരേ നായകരും, ഒരേ കാലഘട്ടത്തിന്റെ ഓര്‍മകളും താലോലിക്കുന്നവരുടെ സൌഹൃദകൂട്ടായ്മയിലേക്ക് . ഇവിടെ ഒരു പുതുജീവിതം തുടങ്ങാം....
-------------------------------------------------------------------------------------------------------------------------


അറിയണം വ്യവസായ കേരളം
ഈ വിജയഗാഥ
കേരളം വ്യവസായ ശാലകളുടെ ശവപറമ്പാണെന്ന് കേട്ടാല്‍ എം.സി.പോള്‍ ചിരിക്കും. കാരണം കേരളത്തില്‍ വെന്നിക്കൊടി പാറിച്ച കെ.എസ്.ഇ. ലിമിറ്റഡിന്റെ മാനേജിങ് ഡയരക്ടറാണദ്ദേഹം. 38 വര്‍ഷത്തെ വിജയഗാഥയുടെ അനുഭവ സമ്പത്തുമായാണ് കെ.എസ്.ഇ യെ ഇന്നും 'പോളേട്ടന്‍ ' നയിക്കുന്നത്.മിശ്രിത കാലിത്തീറ്റ നിര്‍മാണത്തിലും,തേങ്ങാപ്പിണ്ണാക്കില്‍ നിന്ന് എണ്ണയെടുക്കുന്നതിലും വര്‍ഷങ്ങളായി ദേശീയ തലത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഈ സ്ഥാപനത്തിന് ലഭിച്ച നിരവധി അംഗീകാരങ്ങള്‍ക്ക് പിന്നില്‍ ഈ നേതാവ് തന്നെയാണ്.ഇതൊക്കെയാണെങ്കിലും പോളേട്ടന്‍ പറയും 'ടീം വര്‍ക്കി'ന്റെ വിജയം മാത്രമാണിതെന്ന്.സമീകൃത കാലിത്തീറ്റ ഉല്‍പാദനത്തില്‍ ഒന്നാം സ്ഥാനത്താണ് കെ.എസ്.ഇ., 2.9ലക്ഷം . പ്രതി വര്‍ഷം 375 കോടിയുടെ ലാഭമുള്ള കമ്പനിയുടെ പട്ടികയാണിപ്പോള്‍ സ്ഥാപനം.
ഒരു കൂട്ടം ഓയില്‍ മില്ലൂടമകളുടെ കൂട്ടായ്മയില്‍ 1970 കളിലായിരുന്നു സ്ഥാപനത്തിന്റെ ഉദയം.വിപണി കുറവായ തേങ്ങാപിണ്ണാക്കിന്  ഗുജറാത്തില്‍ ആവശ്യക്കാരേറിയപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യവസായത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്.1973 ല്‍ സോള്‍വെന്റ് എക്ട്രാക്ഷന്‍ യൂനിറ്റ് തുടങ്ങി.1976 ല്‍ കാലിത്തീറ്റ പ്ളാന്റ്.എളിയ രൂപത്തില്‍ തുടങ്ങിയ സ്ഥാപനത്തെ ദേശീയ വ്യവസായ ഭൂപടത്തില്‍ തികച്ചും അര്‍ഹ സ്ഥാനത്തെത്താന്‍ അധിക താമസമുണ്ടായില്ല.2000 ല്‍ വെസ്റ്റ ഐസ് ക്രീമുമായി കെ.എസ്.ഇ രംഗത്തെത്തി. മികച്ച പാലിന്റെ മിശ്രണം നിലവിലെ ഐസ്ക്രീമുകളില്‍ നിന്നും വ്യത്യസ്ത സ്വാദ് നല്‍കി. ഇന്ന് മൂന്ന് ഐസ്ക്രീം പ്ളാന്റുകളുമായി ഐസ്ക്രീം വ്യവസായത്തില്‍ മുന്‍നിരയിലുണ്ട്.
 ഡയറി ഡിവിഷന്റെ കീഴില്‍ കെ.എസ്. പാല്‍, കെ.എസ്.നെയ്യ് ,കെ.എസ് വെണ്ണ എന്നിവയും കെ.എസ്.ഇയുടെതായുണ്ട്.നാഷനല്‍ പ്രൊഡക്റ്റിവിറ്റി കൌണ്‍സിലിന്റെ 'പ്രൊഡക്റ്റിവിറ്റി പെര്‍ഫോമന്‍സ് ഫോര്‍ കാറ്റില്‍ ഫീഡ്  ഇന്‍ ഇന്ത്യ പുരസ്കാരം തുടര്‍ച്ചയായി 11 വര്‍ഷവും , കൂടുതല്‍ കൊപ്രാ പിണ്ണാക്ക് സംസ്കരിച്ചതിനുള്ള 'ദ സോള്‍ന്റ്െ  എക്സ്ട്രാക്റ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'നല്‍കുന്ന അവാര്‍ഡ് തുടര്‍ച്ചയായി 20 വര്‍ഷവും കെ.എസ്.ഇ കരസ്ഥമാക്കി.സംസ്ഥാന പ്രൊഡക്റ്റിവിറ്റി അവാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാത്തോളജിസ്റ്റും സംയുക്തമായി നല്‍കുന്ന 'ടോപ്പ് കാറ്റില്‍ഫീള്‍ഡ് അവാര്‍ഡ്', തമിഴ്നാട് സര്‍ക്കാരിന്റെ പ്രൊഡക്റ്റിവിറ്റി അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ സ്ഥാപനം സ്വന്തമാക്കി.ഇരിങ്ങാലക്കുട, വേദഗിരി, സ്വാമിനാഥപുരം, പാലക്കാട്,കൊരട്ടി, കോനിക്കര, താലയൂത്ത്  എന്നിവിടങ്ങളില്‍ കെ.എസ്.ഇക്ക് യൂനിറ്റുകളുണ്ട്.
1200 ടണ്‍ കപ്പാസിറ്റിയുള്ള ഇരിങ്ങാലക്കുടയിലെ സോള്‍വെന്റ് എക്സ്ട്രാക്ഷന്‍ പ്ളാന്റില്‍ പ്രതിദിനം 1000 ടണ്‍ കാലിത്തീറ്റയാണ് ഉല്‍പാദിപ്പിക്കുന്നത്.രണ്ടര ലക്ഷം കര്‍ഷകര്‍ കെ.എസ് കാലിത്തീറ്റയില്‍ വിശ്വാസമര്‍പ്പിക്കുന്നെന്നാണ് കമ്പനി കണക്ക്. കൂടാതെ ക്ഷീരകര്‍ഷകര്‍ക്കിടയില്‍ ഉല്‍പാദന വര്‍ധന സംബന്ധിച്ച് വ്യാപക ബോധവല്‍കരണ പരിപാടികളും കമ്പനി നടത്തുന്നു.
കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഭാഗമായി ഇരിങ്ങാലക്കുടയില്‍ കെ.എസ്.ഇ ലിമിറ്റഡ് ഒരു ചില്‍ഡ്രന്‍സ് പാര്‍ക്കും ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരുക്കിയീട്ടുണ്ട്.ആത്മാര്‍ഥതയും, കഠിനപ്രയത്നവും ഒപ്പം ആത്മവിശ്വാസമാണ് വിജയത്തിന് പിന്നിലെന്ന് എം.ഡി. എം.സി.പോള്‍ പറയുന്നു.


No comments:

Post a Comment