Wednesday, May 30, 2012





ഭൂമി സ്വപ്നം കാണുന്നവര്‍ക്ക് മാര്‍ഗമൊരുക്കി സീക്കന്റ്



'സ്വപ്നഭൂമി' ഇനി
 നമുക്ക് സ്വന്തം


സ്വന്തമായി ഒരു ഒരു തുണ്ട് ഭൂമി എല്ലാവരുടെയും സ്വപ്നമാണ്.ഭൂ വില കുതിച്ചുകയറുമ്പോള്‍ ആ സ്വപ്നം പലരുടെയും സ്വപ്നമായി അവശേഷിക്കുന്നു.വിഷമിക്കേണ്ട,   തൃശൂരിലെ സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് നിങ്ങള്‍ക്കൊരു കൈതാങ്ങാണ്.'ഡ്രീം ലാന്റ് 'എന്ന ചെറു നിക്ഷേപ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് സ്വന്തമായി ഭൂമി സ്വന്തമാക്കാം,ഈടില്ലാതെ തന്നെ.

ഒരു തുണ്ട് ഭൂമി കൈയിലൊതുക്കാം

തികച്ചും പുതുമയുള്ള നിക്ഷേപപദ്ധതിയാണിത്.തവണ വ്യവസ്ഥയില്‍ നിക്ഷേപം നടത്തി നിങ്ങള്‍ക്ക് ആധുനിക സജ്ജീകരണങ്ങളോടെയുള്ള വില്ലാ പ്ളോട്ടുകള്‍ സ്വന്തമാക്കാം.ഇതിനായി നടത്തുന്ന ത്രൈമാസക്കുറി ആരംഭിക്കുന്നത് ഒക്ടോബര്‍ മൂന്നിനാണ്.പ്രൈസ് സംഖ്യ 10 ലക്ഷവും മൊത്തം തുക 11 ലക്ഷവുമാണ്.50 തവണകളായാണ് തിരിച്ചടവ്.തവണ സംഖ്യ 22,000 രൂപ. ആദ്യ തവണ 14,000 രൂപ മാത്രം. ഈടിനായി തലപുകക്കേണ്ട.ഡ്രീം ലാന്റ് മുന്നോട്ടുവെക്കുന്ന പ്രൊജക്ട് സൈറ്റ് തന്നെയാണ് ഈട്.ചിട്ടി കിട്ടുകയോ ലേലത്തില്‍ വിളിച്ചെടുക്കുകയോ ചെയ്യുന്നവര്‍ക്ക് തൃശൂരിലെ വിവിധ സ്ഥലങ്ങളില്‍ അഞ്ച് സെന്റ് മുതലുള്ള ഭൂമി സ്വന്തമാക്കാനാണ് അവസരം.അഞ്ചേരി,നടത്തറ,മുണ്ടൂരില്‍ രണ്ട് പ്രൊജക്ട്,പാലക്കല്‍, പുതുക്കാട് ,ആട്ടോര്‍ എന്നിവിടങ്ങളിലാണ് പ്രധാന ഡ്രീം ലാന്റ് പ്രൊജക്ടുകള്‍ .റോഡ്,കോമ്പൌണ്ട് വാള്‍ ഉള്‍പ്പെടെ ആധുനിക സൌകര്യങ്ങളോടെയാണീ പ്ളോട്ടുകള്‍.
തവണകള്‍ മുടക്കമില്ലാതെ അടക്കുന്നവര്‍ക്ക് 500 രൂപ ബോണസ്.5,10,25 തവണകളില്‍ മുടക്കമില്ലാത്തവരില്‍ നിന്ന് നറുക്കെടുത്ത് മൂന്ന് പേര്‍ക്ക് വില്ലാ പ്രൊജക്ടില്‍ അഞ്ച് സെന്റ് നല്‍കും.ഇന്‍കംടാക്സ് റിട്ടേണ്‍, ഈട് തുടങ്ങീ നൂലാമാലകളില്‍ കുടുങ്ങി ബാങ്ക് വായ്പ നിഷേധിക്കപ്പെടുന്നവര്‍ക്ക് ആശ്വാസമാണ് സീക്കെന്റിന്റെ ലഘുനിക്ഷേപം.
കൂടാതെ ഭൂമിക്കായി ലക്ഷങ്ങള്‍ ഒറ്റയടിക്ക് സ്വരൂപിക്കാനില്ലാത്തവര്‍ക്ക് വഴികാട്ടിയാണീ പദ്ധതി.പ്രതിമാസം 3000 മുതല്‍ 4000 വരെ മാത്രമാണ് തവണസംഖ്യക്കായി നീക്കിയിരിപ്പ്  ആവശ്യമുള്ളൂവെന്നിരിക്കേ ഇടത്തരക്കാര്‍ക്ക് കൂടി പ്ളോട്ടുകള്‍ സ്വന്തമാക്കാനുള്ള അവസരമാണിത്്.ദിനംപ്രതി കൂടി വരുന്ന പലിശനിരക്കുകള്‍ നിക്ഷേപത്തെ തെല്ലും ബാധിക്കുന്നില്ലെന്ന പ്രത്യേകത കൂടിയുണ്ട് .


ഡ്രീം ലാന്റ് നിക്ഷേപമാര്‍ഗം തേടുന്നവര്‍ക്കും
സീക്കന്റ് ചിട്ടിയിലൂടെ അഞ്ച് ലക്ഷം വിലയുള്ള അഞ്ച് സെന്റ് ഭൂമി സ്വന്തമാക്കിയാല്‍ ചിട്ടി കാലാവധി കഴിയുന്ന സമയത്ത് ഭൂമി വില കുറഞ്ഞത് 25 ലക്ഷം രൂപയെങ്കിലുമാകുമെന്ന് എം.ഡി. റെജിന്‍ തോമസ് വ്യക്തമാക്കുന്നു.സ്ഥലവിലയിലെ ഏകദേശ വര്‍ധന 15 ശതമാനം കണക്കിലെടുക്കുമ്പോഴാണിത്.ഒരു വരിക്കാരന് ലേല കിഴിവ് കഴിച്ച് 50 തവണ കൊണ്ട്് അടക്കേണ്ടി വരുന്നത് കേവലം എട്ട് ലക്ഷം മാത്രമായിരിക്കും.പ്രതിമാസം 3,000 രൂപ മുതല്‍ 10,000 രൂപ നീക്കിയിരിപ്പ് വേണ്ടി വരുന്ന മനസിനിണങ്ങിയ നിക്ഷേപ മാര്‍ഗം സ്വീകരിക്കാം. ഇടത്തട്ടുകാര്‍ക്ക് സ്വപ്ന സാഫല്യത്തിലെത്താനുള്ള മാര്‍ഗവും ബിസിനസ് ലക്ഷ്യമിടുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗവും കൂടിയാണിത്.


സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍
തൃശൂരില്‍ ടൌണ്‍ഷിപ്പ് എന്ന സ്വപ്നം പൂര്‍ത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സീക്കന്റിന്റെ അമരക്കാര്‍.സാമൂഹിക സേവന -ജീവകാരുണ്യ പദ്ധതികള്‍ക്കും അടുത്തുതന്നെ തുടക്കമിടും.വിദ്യാഭ്യാസം,ടൂറിസം മേഖലകളിലെ പല പദ്ധതികളുടെയും ഒരുക്കത്തിലാണ് ഇവര്‍.ലാഭമെന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ അശരണരെ സഹായിക്കുക കൂടി ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനമെന്ന് കമ്പനിയുടെ അമരക്കാരായ റെജിന്‍ തോമസ്,ടി.ജി സജീവ്,കെ.ജി.വിനോദ് എന്നിവര്‍ 'ബിസിനസ് ഫീസ്റ്റി'നോട് പറഞ്ഞു.




 വിജയം ആവര്‍ത്തിക്കാന്‍ സീക്കന്റ്
നാല് വര്‍ഷം മുമ്പാണ്  സീക്കന്റ് ബിള്‍ഡേഴ്സ് ആന്റ് ഡവലപേഴ്സ് പ്രവര്‍ത്തനം തുടങ്ങിയത്.ജൂനിയര്‍ ചേംബറിന്റെ കീഴില്‍ കണ്ടുമുട്ടിയ 12 ചെറുപ്പക്കാരുടെ ബിസിനസ് സ്വപ്നമാണ് പാര്‍ട്നര്‍ഷിപ്പ് ഫേമായി സ്ഥാപനം തുടങ്ങുന്നതിലെത്തിയത്.ചുരുങ്ങിയ കാലത്ത് തന്നെ മേഖലയില്‍ വെന്നിക്കൊടി പാറിക്കാന്‍ സീക്കന്റിനായി.ഇപ്പോള്‍ 25 പേരടങ്ങുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് പ്രവര്‍ത്തനം.മെട്രോ ജങ്ഷനിലെ നാരായണ കോംപ്ളക്സിലാണ് സീക്കന്റിന്റെ ഓഫിസ്.ടി.ജി സജീവാണ് ചെയര്‍മാന്‍. റെജിന്‍ തോമസ് മാനേജിങ് ഡയരക്ടറും,കെ.ബി രാജഗോപാല്‍ ഡെപ്യൂട്ടി ചെയര്‍മാനുമാണ്.കെ.ജി വിനോദ് എക്സിക്യൂട്ടീവ് ഡയരക്ടര്‍.എ.എ ഷൈജു,നാന്‍സി പ്രിന്റോ,സാന്‍ജോ നമ്പാടന്‍ എന്നിവര്‍ ഡയരക്ടര്‍മാരുമാണ്.

സീക്കന്റ് പ്ളോട്ടുകള്‍

പ്രകൃതി സുന്ദരവും എന്നാല്‍ ടൌണിനോടടുത്ത ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പ്ളോട്ടുകള്‍  സീക്കന്റിന് സ്വന്തം.അവയില്‍ ചിലത്.

'സൈലന്റ് വാലി'
തൃശൂര്‍ ജില്ലയിലെ മുണ്ടൂരിലെ സീക്കന്റിന്റെ പ്ളോട്ടാണ് 'സൈലന്റ് വാലി'.പ്രകൃതി രമണീയമായ സ്ഥലം.പടിപ്പുരയോടു കൂടിയ കവാടം.കേരവൃക്ഷങ്ങളാല്‍ സമൃദ്ധം.ശാന്ത സുന്ദരം.കുട്ടികള്‍ക്കുള്ള കളിസ്ഥലം, സെക്യൂരിറ്റി,കോമ്പൌണ്ട് വാള്‍,ഓരോ പ്ളോട്ടിനും ജല-വൈദ്യുതി ബന്ധം.

ഗ്രീന്‍ സിറ്റി

നടത്തറയിലെ പ്രകൃതി സുന്ദര പ്ളോട്ടാണ് ഗ്രീന്‍ സിറ്റി ഗാര്‍ഡന്‍.തൃശൂരില്‍ നിന്ന് ഏഴര കിലോമീറ്റര്‍ അകലെ.സ്വിമ്മിങ് പൂള്‍,ഹെല്‍ത്ത് ക്ളബ്,ഷട്ടില്‍ ബാഡ്മിന്റന്‍ കോര്‍ട്ട്,കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവ പ്രത്യേകതകളില്‍ ചിലതാണ്.

മെഡോസ്

ആരംപിള്ളിയിലെ സീക്കന്റിന്റെ പ്ളോട്ടാണ് മെഡോസ്.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ.പ്രകൃതി ഭംഗിയേറിയ ശാന്തസുന്ദരമായ ഇടം.

കേപ്പ്ടൌണ്‍

തൃശൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ പാലക്കലില്‍.ടൌണിനോട് ഏറെ അടുത്ത്.ക്ളബ് ഹൌസ്,പടിപ്പുരയോടു കൂടിയ പ്ളോട്ട്,ജല സമൃദ്ധമായ പ്രകൃതി രമണീയ ഇടം.

ംംം.ലെലസലിറ.രീാ
ലെലസലിറരവശ@ഴാമശഹ.രീാ ,രവശ@ലെലസലിറ.രീാ
0487 3269259,9387003777




2

No comments:

Post a Comment